ഷീലാ സണ്ണിയെ കുടുക്കിയത് സ്വഭാവദൂഷ്യംആരോപിച്ചതിന്റെ പകയെന്ന് ലിവിയ

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസിന്റെ കുറ്റ സമ്മത മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തനിക്കുമേല്‍ സ്വഭാവദൂഷ്യം ആ രോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് ലിവിയയുടെ മൊഴി. കുറ്റകൃത്യത്തില്‍ സഹോദരിക്ക് പങ്കില്ലെന്നും സുഹൃത്ത് നാരായണ ദാസിന്റെ സഹായത്തോടെ താനാണ് എല്ലാം ചെയ്തതെന്നും ലിവിയ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഷീലയും ഭര്‍ത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞതായി അറിഞ്ഞു. ബംഗളൂരുവില്‍ മോശമായാണ് താന്‍ ജീവിക്കുന്നതെന്ന് രണ്ടുപേരും പറഞ്ഞുണ്ടാക്കി. തനിക്ക് കൂടി അവകാശമുള്ള സ്വത്തിലെ 10 സെന്ററാണ് കടംവീട്ടാന്‍ വിറ്റത്. ബംഗളൂരുവില്‍ പഠിക്കാന്‍ പോയ ലിവിയ എങ്ങനെ പണമുണ്ടാക്കിയെന്ന ഷീല സണ്ണിയുടെ ശബ്ദസന്ദേശം പക കൂട്ടിയെന്നും ലിവിയ മൊഴി നല്‍കി. വിലകൂടിയ ഫ്രിഡ്ജും ടിവിയും ഫര്‍ണീച്ചറുകളും ലിവിയ വീട്ടിലേയ്ക്ക് വാങ്ങിയിരുന്നു. മാനെജ്മെന്റ് കോഴ്സ് പഠിക്കുന്ന ലിവിയ യ്ക്ക് ഇത്രയും പണം എവിടെനിന്നു ലഭി ച്ചെന്നതടക്കുള്ള ഷീല സണ്ണിയുടെ ചോദ്യങ്ങളും പ്രകോപനത്തിന് കാരണമായെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
ലഹരി സ്റ്റാംപ് വച്ചത് ഷീല സണ്ണിയുടെ മരുമകളായ തന്റെ സഹോദരി അറിയാതെയിരുന്നു. ലഹരിസ്റ്റാമ്പെന്ന് വിശ്വസിച്ചുതന്നെയാണ് വാങ്ങിയത്. അവ നല്‍കിയ ആഫ്രിക്കക്കാരന്‍ പറ്റിച്ചെന്ന് പിന്നീടാണ് മനസ്സിലായതെന്നും ലിവിയ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *