കൊച്ചി : തുടർച്ചയായ കപ്പൽ അപകടങ്ങളെ തുടർന്ന് മീൻ കഴിക്കാമോ എന്ന ആശങ്കയ്ക്ക് വിരാമം. കേരളതീരത്ത് നിന്ന് പിടിക്കുന്ന മീനുകളിൽ രാസവസ്തുക്കൾ കലർന്നിട്ടില്ലെന്നും അവ ഭക്ഷ്യയോഗ്യമാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു. കേരളതീരത്ത് അടുപ്പിച്ച് രണ്ട് തവണ അപകടപരമായ വസ്തുക്കളുമായ് എത്തിയ കപ്പലുകൾ മറിഞ്ഞ സാഹചര്യത്തിൽ കടലിലെ രാസമാലിന്യ ആഘാതത്തിന്റെ ദീർഘകാല പഠനം നടത്തി.
സി എം എഫ് ആർ , സി ഐ എഫ് ടി ,കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് എന്നിവയുമായി സഹകരിച്ചാണ് കേരള സർക്കാർ പഠനം നടത്തുന്നത്, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറിൽ നിന്നും മത്സ്യഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്.വീണ്ടും വിശദമായ പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.