”അമ്മ പേടിക്കണ്ട എല്ലാ ശ്രമങ്ങളും തുടരുന്നു, ദൈവം കൂടെയുണ്ട്” നിമിഷ പ്രിയയുടെ അമ്മയുമായി സംസാരിച്ച് ​ഗവർണർ; നിമിഷക്കായി ​ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകി ഗവർണർ. നിമിഷയുടെ അമ്മ പ്രേമകുമാരിയുമായി ​ഗവർണർ വീഡിയോകോളിൽ സംസാരിച്ചു. ഞങ്ങളെല്ലാവരും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മോചനത്തിനായുള്ള കാര്യങ്ങലെല്ലാം ശ്രമിക്കുകയാണെന്നും ​ഗവർണർ പ്രതികരിച്ചു. രാജകുടുംബവുമായും ഇതുമായി വേണ്ട കാര്യങ്ങളെല്ലാം സംസാരിക്കുന്നുണ്ട്. നയതന്ത്ര തലത്തിലെ ചർച്ച പരുോ​ഗമിക്കുകയാണെന്നും ​ഗവർണർ ഉറപ്പ് നൽകി. നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മനാണ് ​ഗവർണറെ കണ്ടത്. ചാണ്ടി ഉമ്മന്റെ ഇടപെടലോടെ ​ഗവർണർ നിമിഷ പ്രിയയുടെ അമ്മയെ വിളിക്കുകയായിരുന്നു. ദൈവം കൂടെയുണ്ടെന്നും സങ്കടപ്പെടേണ്ടതില്ലെന്നും പരിശ്രമം തുടരുകയാണെന്നും ​ഗവർണർ പ്രതികരിച്ചു.

മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് എംപി അറിയിച്ചു.

നിലവിൽ, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ല. ദയാധനം നൽകി മോചനത്തിന് ഇപ്പോഴും അവസരമുണ്ടെന്നാണ് നിമിഷപ്രിയയ്ക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത്. ഇദ്ദേഹമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് ജയിൽ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയ വിവരവും പങ്കുവെച്ചത്. പത്ത് ലക്ഷം ഡോളർ ദിയാധനം നൽകിയാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് സാമുവൽ ജെറോം പറയുന്നത്. ഏകദേശം 8 കോടിയിലധികം രൂപ വരും. കൊല്ലപ്പെട്ട യെമനി പൗരനെ തലാൽ അബ്ദു മെഹദിയുടെ കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്. കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും സാമുവൽ ജെറോം പറയുന്നു. കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *