വീട്ടിൽ ബിരിയാണിയാണ്- അവൻ മണ്ണ് തിന്നാറില്ല
പിന്തുണച്ച് താരങ്ങളും
കൊച്ചി:ബി ജെ പി നേതാവും നടനുമായ കൃഷ്ണകുമാറിന്റേയും സിന്ധുകൃഷ്ണയുടേയും മകളും സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ളുവന്‍സറും സംരഭകയുമായ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ ദിയയുടെ ഭര്‍ത്താവ് അശ്വിൻ ഗണേശനെതിരെ മുൻജീവനക്കാരികൾ
ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മലയാളത്തിലെ ഒരു കൂട്ടം താരങ്ങളെത്തി..
ദിയ കൃഷ്ണയുടെ പരാതിയ്ക്ക് കൌണ്ടർ പെറ്റീഷനായി യുവതികൾ പൊലീസിൽ പരാതി.ി നൽകിയിരുന്നു. ഇതിന് പിന്നാലെ അവർ മാധ്യമങ്ങോട് ചില കാര്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ദിയ കൃഷ്ണയ്ക്ക് ജാതി വ്യത്യാസം ഉണ്ടെന്നും അവർക്ക് മുതലാളിത്ത ഭാവമാണ് ഉള്ളതെന്നുമായിരുന്നു പ്രധാനപ്പെട്ടവ. അത് കൂടാതെ കൃഷ്ണകുമർ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഇവർർ പറഞ്ഞു. മാത്രമല്ല ദിയയുടെ ഭർത്താവ് അശ്വിൻ രു പൂവാലനെ പോലെ പെരുമാറുന്നുവെന്നുമായിരുന്നും പ്രതികരണം. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സിനിമാ-സീരിയല്‍ നടിമാരും സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാരും യുവതികളെ വിമര്‍ശിച്ച് രംഗത്തെത്തി.
നടി സ്വാസിക, വീണാ നായർ, അഞ്ജു അരവിന്ദ്, സോനാ നായര്‍ എന്നിവരാണ് യുവതി അശ്വിനെതിരെ ആരോപണമുന്നയിക്കുന്ന വീഡിയോയ്ക്ക് താഴെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. പൂട്ടണം ഈ മൂന്നെണ്ണത്തിനെ എന്നാണ് സോനാ നായര്‍ കമന്റിട്ടത്. ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം എന്ന് സ്വാസിക. പോക്രിത്തം പറയുന്നോ എന്നാണ് വീണാനായരുടെ പ്രതികരണം. ഒരു രക്ഷയും ഇല്ലാത്ത വൃത്തികെട്ട കാലം എന്നാണ് ദിയയുടെ സഹോദരി ഹന്‍സികാ കൃഷ്ണ പ്രതികരിച്ചത്.
രാത്രി രണ്ടു മണിക്കും മൂന്ന് മണിക്കും വിളിച്ച് ഇത് പാക്ക് ചെയ്‌തോ അത് പാക്ക് ചെയ്‌തോ എന്നെല്ലാം അശ്വിന്‍ ചോദിക്കുമെന്ന് യുവതികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ദിയയുടെ കമന്റാണ് ഏറെ ശ്രദ്ധേയം.. വലിയ കയ്യടിയാണ് ദിയ ഈ കമന്റിലൂടെ സ്വന്തമാക്കിയത്. വീട്ടില്‍ ബിരിയാണി ആണ് മോളെ, അവൻ മണ്ണുവാരി തിന്നാറില്ല എന്നാണ് കമന്റ്. ഒരു ലക്ഷത്തില്‍പരം ലൈക്കുകളാണ് ഈ ഒരൊറ്റ കമന്റിന് കിട്ടിയത്.
അവന്‍ ഓടിക്കുന്നത് റോള്‍സ് റോയ്‌സ് ആണ് മോളെ, തള്ളുവണ്ടി നോക്കുവാണേല്‍ അറിയിക്കാം എന്ന് ദിയ സ്‌റ്റോറിയിലും കുറിച്ചു. ഭര്‍ത്താവ് അശ്വിനൊപ്പമുള്ള ചിത്രങ്ങളും ദിയ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്നു ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമംകാട്ടി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായാണ് കേസുള്ളത്. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപ തട്ടിച്ചതിനുള്ള തെളിവുകളുമായാണ് കൃഷ്ണകുമാറും ദിയയും പോലീസിൽ പരാതി നൽകിയത്. കവടിയാറുള്ള തന്റെ കടയിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്ന രാധു എന്നിവർക്കെതിരേയാണ് ദിയയുടെ പരാതി. മ്യൂസിയം പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ഈ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു. ജീവനക്കാർ സാമ്പത്തികത്തട്ടിപ്പു നടത്തി എന്ന നിഗമനത്തിലാണ് പോലീസ്.
ഡിജിറ്റൽ തെളിവുകളും ബാങ്ക് സ്റ്റേറ്റ്മെന്റും ദിയാ കൃഷ്ണ പരാതിയിൽ പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്നതാണെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ യുവതികൾ ഒളിവിൽ പോയിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനോ വിവരങ്ങൾ ശേഖരിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ ഈ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനും തീരുമാനമായി.