പീരുമേട് സീതയുടെ മരണം കൊലപാതകം;ഭർത്താവ് കസ്റ്റഡിയിൽ

പീരുമേട് :സീത കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ അല്ല എന്ന് റിപ്പോർട്ട് . പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. ഭർത്താവ് ബിനു പോലീസ് കസ്റ്റഡിയിൽ.സംഭവത്തിൽ പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു.വിശദമായ പോസ്റ്റ്മോർട്ടം നടപടിയിലാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോൾ കാട്ടാന ആക്രമണത്തിൽ സീത കൊല്ലപ്പെട്ടു എന്നാണ് ഭർത്താവ് ബിനു പോലീസിനോട് പറഞ്ഞത്. വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.എന്നാൽ സംശയം തോന്നിയ പോലീസ് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ബിനു ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളും ഫോറസ്ററ് ഉദ്യോഗസ്ഥരും എത്തിയാണ് തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ട സീതയെ ആശുപത്രിയിൽ എത്തിച്ചത്.ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ് ബിനു കുടുംബവും .കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല എന്നാണ് ഫോറൻസിക് സർജൻ നൽകുന്ന റിപ്പോർട്ട്. തലയ്ക്കും നെഞ്ചിനും പരിക്ക് ഉണ്ടായിരുന്നു . പീരുമേട് താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്.

കാടിനകത്ത് സീത നടന്നുപോകുന്നതിനിടയിൽ കൊമ്പനാനയുടെ മുന്നിൽ അകപ്പെടുകയും തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറി യുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനു പറഞ്ഞത്. ഇത് വിശ്വസിച്ച് പ്രദേശത്ത് പ്രതിഷേധവും ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചപ്പോൾ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിൻ്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടർന്നുണ്ടായ സംശയത്തെ തുടർന്നാണ് പോസ്റ്റ് മോർട്ടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *