തണുപ്പ് കൂട്ടണ്ട: എ സിക്കും നിയന്ത്രണം ; താപനില 20 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കാൻ നീക്കം

ന്യൂഡൽ​ഹി: എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
നിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ താപനില എത്ര ഉയർന്നാലും താപനില 20 ഡിഗ്രി സെൽഷ്യസിന് താഴെയാക്കാൻ കഴിയില്ല.
വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലിയിരുത്തൽ. പുതിയ നിയന്ത്രണം വീടുകളിൽ മാത്രമല്ല കാറുകളിലും ഹോട്ടലുകളിലും എല്ലാം ബാധകമാവും..

എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ ഉടന്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്ര ഊർജ്ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കുന്നത്. എസികളുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ പരിമിതപ്പെടുത്തും. അതോടെ എസി ഉപയോഗിച്ച് 20 ഡിഗ്രി സെല്‍ഷ്യസിനുതാഴെ തണുപ്പിക്കാനോ 28 സെല്‍ഷ്യസിനുമുകളില്‍ ചൂടാക്കാനോ കഴിയില്ല. താപനില ക്രമീകരണങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ പരീക്ഷണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് നീക്കത്തിന് പിന്നില്‍. കടുത്ത വേനലിൽ പലപ്പോഴും എ സി 16 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിപ്പിക്കാറുണ്ട്. ഇത് പവർ ഗ്രിഡിൽ അധിക സമ്മർദം ഉണ്ടാക്കും. അത് നിയന്ത്രിക്കുകയാണ് ലക്ഷ്യം.

എയർ കണ്ടീഷണറുകൾ ഏകദേശം 50 ജിഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. ഇത് ആകെ പവർലോഡിന്റെ അഞ്ചിലൊന്നാണെന്നാണ് വൈദ്യുതമന്ത്രാലയത്തിന്റെ വിലയിരുത്തൽ. എ.സി ഉപയോഗത്തിലെ ചെറിയ മാറ്റങ്ങള്‍പോലും വലിയ തോതിലുള്ള വൈദ്യുതിലാഭമുണ്ടാക്കും. എസികള്‍ക്കുള്ള കര്‍ശനമായ ഊര്‍ജ നിയന്ത്രണങ്ങള്‍ വഴി 2035-ഓടെ അവശ്യഘട്ടങ്ങളി. മാത്രം 60 ജിഗാവാട്ട് വരെ ലാഭിക്കാം എന്നാണ് വിലയിരുത്തൽ. സർക്കാർ തീരുമാനം നടപ്പിലായതിന് ശേഷം പുറത്തിറക്കുന്ന എ സി കളിൽ മാത്രമേ ഈ നിയന്ത്രണമുണ്ടാവൂ..

എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ ഉടന്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എസികളുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തും. ഡൽഹിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് നീക്കത്തിന് പിന്നില്‍. പ്രത്യേകിച്ചും വൈദ്യുതി ഉപയോഗം കൂടുതലുള്ള വേനല്‍ക്കാലത്ത്. എസി താപനിലയിലെ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനപോലും ഊര്‍ജ ഉപയോഗത്തില്‍ 6 ശതമാനം കുറവ് വരുത്തുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതായത്, എല്ലാവരും അവരുടെ എ സിയുടെ താപനില 1 ഡിഗ്രി ഉയര്‍ത്തുകയാണെങ്കില്‍ ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ഏകദേശം 3 ജിഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തൽ.

എ.സി ഉപയോഗത്തിലെ ചെറിയ മാറ്റങ്ങള്‍പോലും വലിയ തോതിലുള്ള വൈദ്യുതിലാഭമുണ്ടാക്കും. എസികള്‍ക്കുള്ള കര്‍ശനമായ ഊര്‍ജ നിയന്ത്രണങ്ങള്‍ വഴി 2035-ഓടെ പീക് ടൈമിൽ 60 ഗിഗാവാട്ട് വരെ ലാഭിക്കാന്‍ കഴിയുമെന്നും അത് പുതിയ പവര്‍ പ്ലാന്റുകള്‍ക്കും ഗ്രിഡ് സംവിധാനങ്ങള്‍ക്കുമായി 88 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവക്കുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്‌ലി എന്നിവർ നടത്തിയ പഠനത്തില്‍ പറയുന്നു.

ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ഉപയോഗം കൂടുന്നതുകാരണം ഉണ്ടാകുന്ന വൈദ്യുതി മുടക്കങ്ങളാണ് വേനല്‍ക്കാലത്ത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരുന്നു. ഈ വര്‍ഷം അത് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. എസിയുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമൂലം അത്തരം സമയങ്ങളില്‍ ഗ്രിഡിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും വൈദ്യുതി മുടക്കം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *