എം.എസ്.സി കമ്പനിക്കെതിരെ അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം; കമ്പനി വീഴ്ചയിൽ നേരിടുന്നത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ

ന്യൂഡൽഹി: കൊച്ചി തീരത്ത് കപ്പലപകടത്തിന് വഴിയൊരുക്കിയ എം.എസ്.സി കമ്പനിക്കെതിരെ ​അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം. കപ്പലിൽ നിന്ന് എണ്ണ മാറ്റുന്നതിലും മറ്റ് നടപടികളിലും കമ്പനി വീഴ്ചയും താമനസവും വരുത്തിയെന്നാണ് ഷിപ്പിങ് മന്ത്രാലയത്തിന്റെ വിമർശനം. ൺഎണ്ണ ചോർച്ച തടയപുന്ന നടപടി ക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കമ്പനി ​ഗുരുതര വീഴ്ച വരുത്തുന്നതായി ഷിപ്പിങ് മന്ത്രാലയത്തിന്റെ വിമർശനം. മെയ് 30നകം പാരിസ്ഥിതിക പ്രശ്നങ്ങൾ മനസിലാക്കി എണ്ണ ചോർച്ച തടയണമെന്ന മാനദണ്ഢം എം.എസ്.സി കമ്പനി പാലിച്ചില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തുന്നു. കാലവർഷം എത്തിയതോടെ കപ്പലിലെ എണ്ണ ചോർച്ച പാരിസ്ഥിതിക പ്രശ്നങ്ങളും രാസമാലിന്യങ്ങളുടെ ചോർച്ച വൻ തോതിലുള്ള ആഘാതങ്ങൾക്കും വഴിയൊരുക്കുമെന്നും മന്ത്രാലയം പറയുന്നു. അതേ സമയം ലൈബീരിയൻ ചരക്കുകപ്പലായ എൽസ-3 മുങ്ങിയ സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി രം​ഗത്തെത്തി. കപ്പൽ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിൽ ഉപേക്ഷ പാടില്ലെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ട ശേഷമായിരുന്നു കപ്പൽ കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ കേസെടുക്കാൻ തയ്യാറായത്. അതും ഒരു മത്സ്യത്തൊഴിലാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുമായിരുന്നുച.

കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ മലിനീകരണം നിയന്ത്രിക്കുന്നതിന് പൊതുഖജനാവിൽനിന്ന് എന്തിനാണ് പണം ചെലവാക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി കപ്പൽ കമ്പനിയിൽനിന്ന് പണം ഈടാക്കണമെന്നും നിർദേശിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിലവിൽ കോടികൾ ചെലവിട്ടാണ് ഓയിൽ ചോർച്ചയടക്കമുള്ള നടപടികൾ തടയുന്നതും മലിനീകരണം നിയന്ത്രിക്കുന്നതും. കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ നടത്തിയത്. രണ്ട് കപ്പലപകടങ്ങളുടെയും പശ്ചാത്തലത്തിൽ കൃത്യമായ നടപടികളെടുക്കണം

Leave a Reply

Your email address will not be published. Required fields are marked *