ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടത് 9 ഇറാനിയന്‍ ആണവശാസ്ത്രജ്ഞര്‍

സ്രായേലിന്റെ മിസൈല്‍ ആക്രമത്തില്‍ മൂന്ന് ആണവ ശാസ്ത്രജ്ഞര്‍ കൂടി കൊല്ലപ്പെട്ടതായി ഇറാന്‍. ഇതോടെ രണ്ടു ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ശാസ്ത്രജ്ഞരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.
ഇസ്രായേല്‍ മൂന്ന് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ കൂടി കൊലപ്പെടുത്തിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സിയാണ് സ്ഥിരീകരിച്ചത്. ആണവ ശാസ്ത്രജ്ഞരായ അലി ബെക്കായ് കരിമി, മന്‍സൂര്‍ അസ്ഗരി, സയീദ് ബോര്‍ജി എന്നിവര്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരാക്രമണങ്ങളില്‍ രക്തസാക്ഷികളായെന്ന് ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ, ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് പുറമേ, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആറ് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറഞ്ഞിരുന്നു.
മധ്യ ഇസ്രായേലില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. അതേസമയം റെവല്യൂഷണറി ഗാര്‍ഡിന്റെ എയ്റോസ്പേസ് വിഭാഗത്തിന് പുതിയ തലവനെ നിയമിച്ചു. വെള്ളിയാഴ്ച ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ അമീര്‍ അലി ഹാജിസാദെയ്ക്ക് പകരമായി ജനറല്‍ മാജിദ് മൗസവിയെയാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി നിയമിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ ആയുധശേഖരം ഗാര്‍ഡിന്റെ എയ്റോസ്പേസ് വിഭാഗമാണ് നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *