തിരുവന്തപുരം : സംസ്ഥാനത്ത് ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രിയോടെ നിലവിൽ വന്നു. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്. പരമ്പരാഗത യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്. പ്രജനന കാലത്ത് മത്സ്യസമ്പത്ത് നിലനിർത്തുന്നതിന് വേണ്ടിയാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങളോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.