തൃശ്ശൂർ: കോതമംഗലത്ത് ജീവനൊടുക്കിയ 23കാരിയുടെ കുടുംബത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. കുടുംബത്തെ കണ്ട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. മതപരിവർത്തനം ഉന്നയിച്ച് കുടുംബം രംഗത്തെത്തിയ സാഹചര്യത്തിൽ കേന്ദ്ര സംഘം അന്വേഷിക്കണമെന്ന വാദവും കുടുംബം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം മാധ്യമങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. കുടുംബത്തോട് ചോദിക്കു എന്ന് മത്രമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സുരേഷ് ഗോപി മറുപടി നൽകിയത്.
വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി ഓഫിസ് അംഗങ്ങളോട് സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകരാണ് സ്വീകരിച്ചത്. സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയിൽ മാധ്യമങ്ങളളോട് പ്രതികരിച്ച ശേഷം മറ്റൊന്നും സംസാരിക്കാതെയാണ് അദ്ദേഹം തൃശൂരിൽ നിന്ന് മടങ്ങിയത്. ഇതേ നിലപാട് തന്നെയാണ് സുരേഷ് ഗോപി കോതമംഗലത്തും ആവർത്തിച്ചത്.
കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കുടുംബത്തെ മുൻപ് കേന്ദ്ര മന്ത്രി ജോർജ് കൂര്യനും സന്ദർശിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത നീങ്ങണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന സര്ഡക്കാരിന്റെ അന്വേഷണം തൃപ്തികരമല്ലന്നെന്ന് കുടുംബം ആരോപിക്കുന്നത്. മതപർവർത്തനമുൾപ്പടെ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ പശ്ചാത്തലവും അന്വേഷിക്കാനാണ് നീക്കം.
മരണവും മരണത്തിലേക്ക് നയിച്ച സാഹചര്യവും അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ‘പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്. വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഗുരുതരമാണ്. ഇതിന് പിന്നിൽ സംഘടിത സംവിധാനങ്ങൾ പ്രവർത്തിച്ചു എന്ന സൂചന നൽകുന്നതാണ് കത്ത്’, കത്തോലിക്ക കോൺഗ്രസ് പറയുന്നു.