കിഷ്ത്വാറിൽ മൂന്ന് ജെയ്ഷ് ഭീകരർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക് കടന്നു

ജമ്മു കാശ്മീർ:കിഷ്ത്വാറിൽ മൂന്ന് ജെയ്ഷ് ഭീകരർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക് കടന്നു. കുച്ചാൽ-ചത്രൂ ബെൽറ്റിലെ കനത്ത വനപ്രദേശമായ കാൻസാൽ മണ്ടു പ്രദേശത്ത് ബുധനാഴ്ച രാത്രി നടന്ന ആദ്യ ഏറ്റുമുട്ടലിന് ശേഷമാണ് ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ രണ്ടോ മൂന്നോ തീവ്രവാദികളെ കണ്ടെത്താനുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നത് .

സുരക്ഷാ സേനയുടെ സ്‌നിഫർ ഡോഗുകളുടെയും ഡ്രോണിന്റെയും സഹായത്തോടെ തിരച്ചിൽ പുനരാരംഭിച്ചു, അതേസമയം കനത്ത വനപ്രദേശങ്ങൾ പലപ്പോഴും സുരക്ഷാ സേനയ്ക്ക് കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്‌.

ഇന്ന് രാവിലെയും തുടർന്ന വെടിവയ്പ്പിൽ മൂന്ന് അക്രമികളിൽ ഒരാൾക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ചത്രൂവിലെ കുച്ചാൽ പ്രദേശത്തെ ഇടതൂർന്ന വനമേഖലയിൽ പോലീസ്, സുരക്ഷാ സേന, കേന്ദ്ര റിസർവ് പോലീസ് സേന എന്നിവയുടെ സംയുക്ത സംഘം തിരച്ചിൽ തുടങ്ങിയതിനു ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ബുധനാഴ്ച വൈകുന്നേരം 7:45 ഓടെ, പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന, തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലം വളഞ്ഞിരുന്നു. തിരച്ചിൽ സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതായും തുടർന്ന് വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികളെ കൊല്ലുന്നതിനായി ശക്തമായ നിരീക്ഷണവും ആരംഭിച്ചു. കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പിലെ ഉന്നത അംഗങ്ങളായ സൈഫുള്ള, ആദിൽ എന്നിവർ ജില്ലയിലെ കുന്നിൻ പ്രദേശങ്ങളിൽ ഉണ്ടെന്നു കരുതപ്പെടുന്നു.

ഉദംപൂർ ജില്ലയിൽ മറ്റൊരു ഗ്രൂപ്പുകൾ തമ്മിൽ നടന്ന ആദ്യ ഏറ്റുമുട്ടലിൽ ജെയ്‌ഷെ കമാൻഡറായ ഹൈദർ, മൗലവി എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്നയാൾ സുരക്ഷാ സേനയാൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഏറ്റുമുട്ടൽ ഉണ്ടായത്.
ഉദംപൂർ ജില്ലയിലെ ബസന്ത്ഗഡ് ബെൽറ്റിലെ വനപ്രദേശത്ത് സുരക്ഷാ സേന നടത്തിയ തിരച്ചിലിനെ തുടർന്ന് മൂന്ന് കൂട്ടാളികൾ ഒളിവിൽ പോയതായും റിപ്പോർട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *