തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ വാർത്താ കുറിപ്പിറക്കി രാജ്ഭവൻ.
ഗവർണറെ മന്ത്രി അപമാനിച്ചെന്ന് രാജ്ഭവൻ. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഗവർണർ വേദി വിട്ടശേഷമേ മറ്റുള്ളവർ വേദി വിടാവൂ എന്നിരിക്കെ മന്ത്രി വൈകി എത്തി ഇടയ്ക്ക് ഇറങ്ങിപ്പോയി.
പ്രോട്ടോകോൾ ലംഘിച്ചത് തെറ്റായ കീഴ് വഴക്കമെന്നും രാജ്ഭവൻ പത്രക്കുറിപ്പ്.
ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് നേരത്തെ വിളിച്ചാണ് പ്രോഗ്രാം നിശ്ചയിച്ചത്. വിവാദങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ഇന്നത്തെ പ്രോഗ്രാം നിശ്ചയിച്ചത്. രാജ്ഭവന് തന്ന ആദ്യ പരിപാടി ലിസ്റ്റില്‍ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചില്ല. ചെല്ലുമ്പോള്‍ ഭാരതാംബ ചിത്രം കണ്ടു. ഗവര്‍ണര്‍ അതില്‍ പൂവിട്ട് പൂജിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബചിത്രം എന്തിനെന്ന് താന്‍ ചോദിച്ചു. ഈ വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. നരേന്ദ്രമോദിയുടെ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ട്. രാജഭവന് തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നു. ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് അതിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനതീതമല്ല. അതുകൊണ്ട് താന്‍ കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്കരിക്കുകയായിരുന്നു, എന്ന് മന്ത്രി പറഞ്ഞു