കോട്ടയം: ചേട്ടാ എന്നു വിളിച്ചില്ല എന്ന കാരണത്താൽ കടുത്ത റാഗിംഗിന് വിധേയനായ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ. സീനിയർ വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ കോട്ടയം കളത്തിപ്പടി ഗരിദീപം ബദനി സ്കൂൾ വിദ്യാർത്ഥിയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കോന്നി അട്ടച്ചാക്കൽ സ്വദേശിയായ വിദ്യാർത്ഥിയെയാണ് സീനിയർ കുട്ടികൾ മർദ്ദിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിദ്യാർത്ഥിയുടെ മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ടായിരുന്നു. എന്നാൽ സ്കൂൾ അധികൃതർ വിവരം മറച്ചുവെച്ചു. ആശുപത്രിയിൽ കൊണ്ടുപോയില്ല. എന്നിങ്ങനെ ഹോസ്റ്റൽ നടത്തിപ്പുകാർക്കെതിരെയും കുടുംബത്തിന്‍റെ ആരോപണം ഉണ്ട്.
ആരോപണ വിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മർദ്ദനവിവരം അറിഞ്ഞതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. സി ഡബ്ല്യു സി റിപ്പോർട്ട് കിട്ടിയാൽ കേസെടുക്കുമെന്ന് കോട്ടയം ഈസ്റ്റ് പോലീസ് വ്യക്തമാക്കി. റാഗിങ് നിരോധനം നിലനിൽക്കെ സ്കൂളുകൾ ഇക്കാര്യത്തിൽ ശക്തമായ നടപടി എടുക്കുന്നില്ല എന്നും ആരോപണമുണ്ട്.