പ്രിയംവദയെ കൊന്ന് കുഴിച്ചിട്ട കേസ് ;അയൽവാസി വിനോദ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം : പലതവണയായി കടം വാങ്ങിയ പണം പ്രിയംവദ തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വിനോദ് പോലീസിനോട് സമ്മതിച്ചു.വീട്ടു മുറ്റത്തു തന്നെ കുഴിച്ചു മൂടുകയായിരുന്നു.വെള്ളറടയില്‍ . പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. നാട്ടുകാർ സംശയം പറഞ്ഞതിനെ തുടർന്ന് അയൽവാസിയായ സരസ്വതിയുടെ മരുമകൻ വിനോദ്, വിനോദിന്റെ സഹോദരൻ നെയ്യാറ്റിൻകര സ്വദേശി സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു, വിശദമായ ചോദ്യം ചെയ്യലിൽ വിനോദ് കുറ്റം സമ്മതിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ വെള്ളറട പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി ഞായറാഴ്ച രാവിലെ മൊഴിനല്‍കിയത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. സംഭവത്തിന്റെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിനോദും പ്രിയംവദയും സുഹൃത്തുക്കളായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *