അതൊരു പൂച്ചയല്ലേ എന്ന് കരുതി വിടാൻ പറ്റില്ല ;വളർത്തു പൂച്ച ചത്തതിൽ നിയമപോരാട്ടത്തിനൊരുങ്ങി നാദിർഷ

വളർത്തു പൂച്ച ചത്തതിൽ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് നടനും സംവിധായകനുമായ നാദിർഷ.
ഒരു പൂച്ച ചത്തുപോയതിനാണോ ഇത്ര സങ്കടമെന്ന് പറഞ്ഞ് നിങ്ങൾക്കതിനെ ലഘൂകരിക്കാനാകില്ല. സ്നേഹിച്ച് വളർത്തിക്കഴിഞ്ഞാൽ നമുക്ക് മക്കളെപ്പോലെ തന്നെയാകും മിണ്ടാപ്രാണികൾ . ഞങ്ങൾക്ക് ചക്കര സ്വന്തമായിരുന്നു എന്നാണ് നാദിർഷ പറയുന്നത്. പോലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ.

കുളിപ്പിക്കാൻ പെറ്റ് ഹോസ്പിറ്റലിൽ കൊടുത്ത പൂച്ചയെ കൊന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയ നാദിർഷയ്ക്ക് പൂച്ച വീട്ടിലെ ഒരംഗം തന്നെയായിരുന്നു എന്ന് വളരെ വ്യക്തമാക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.

ഭാര്യയ്ക്കും മക്കൾക്കും പൂച്ചകളെ വലിയ ഇഷ്ടമായിരുന്നുവെന്നു സഹോദരൻ സമദും അരുമമൃഗങ്ങളെയും പക്ഷികളെയും ഏറെ സ്നേഹിക്കുന്നയാളാണ്. സമദ് ഒരുപാട് പൂച്ചകളെയും പക്ഷികളെയുമൊക്കെ പലയിടങ്ങളിൽനിന്ന് കൊണ്ടുവരുന്നയാളാണ്. എന്റെ മക്കളായ ആയിഷയ്ക്കും ഖദീജയ്ക്കും പൂച്ചകളെന്നുവെച്ചാൽ ജീവനാണ്. ഖദീജയാണ് പൂച്ചയെ ഗ്രൂമിങ്ങിന് കൊണ്ടുപോകാറുള്ളത്. അവൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് നാദിർഷ പറയുന്നത്.

പൂച്ചയ്ക്ക് നേരിട്ട ദുരന്തത്തെ ഒരു ജീവന്റെ വിലയായി കാണണമെന്നാണ് നാദിർഷ പറയുന്നത്. പൂച്ചയാണെന്ന് കരുതി ഇക്കാര്യത്തെ നിസ്സാരമായി കാണില്ലെന്നും നിയമത്തിന്റെ വഴിയേ നീതി തേടുമെന്നും നാദിർഷയുടെ കുടുംബവും പറഞ്ഞു.
പേർഷ്യൻ ഇനമായ ചക്കരയുടെ വിലയല്ല ഇവിടത്തെ പ്രശ്നം. നമ്മളെപ്പോലെ ജീവനുള്ള ഒരു മൃഗം തന്നെയായാണ് പൂച്ചയും. അതിന്റെ ജീവൻ അശ്രദ്ധ മൂലം കവർന്നെടുത്തതിലെ അവകാശ ലംഘനവും സങ്കടവുമാണ് പ്രശ്നം. ഓരോ ജീവനും വിലപ്പെട്ടതാണ് പൂച്ചയ്ക്ക് അനസ്തീസ്യ കൊടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ മരണത്തിന് കാരണമാവും. ഇവിടെ സംഭവിച്ചതും അതുതന്നെയാണെന്ന് നാദിർഷ കുറ്റപ്പെടുത്തുന്നു

ഇനിയും ഇതുപോലെ അനാസ്ഥ ഉണ്ടാവരുത് എന്ന് ആവശ്യവുമായാണ് നിതി തേടി നിയമവഴി സ്വീകരിക്കുന്നതെന്നാണ് നാദിർഷ പറയുന്നത്. എറണാകുളത്തെ പാലാരിവട്ടത്തുള്ള പെറ്റ് ഹോസ്പിറ്റലിൽ വെച്ച് കഴിഞ്ഞ ദിവസമാണ് നാദിർഷയുടെ വളർത്ത് പൂച്ച ചത്തത്. അതിനെ തുടർന്ന് വികാര നിർഭരമായ പോസ്റ്റാണ് നാദിർഷ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *