പീരുമേട്ടിലെ സീതയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമിയുടെ പരാതിയിലാണ് നടപടി

പീരുമേട് : സീതയുടെ മരണത്തെ കുറിച്ച് സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു .പീരുമേട് ഗവണ്‍മെന്‌റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് ഉത്തരവുണ്ടായത്. ഭാര്യയെ കാട്ടാന ചവിട്ടി കൊന്നതാണെന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ആരോപിച്ച സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എന്നാല്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.

നാല് ദിവസങ്ങള്‍ മുന്‍പാണ് സീതയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയപ്പോള്‍ സീത കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഭർത്താവ് ബിനു വനപാലകരെ അറിയിച്ചത്.ആദ്യം കാട്ടാന പ്രദേശത്തു വന്നതിന്റെ തെളിവുകൾ കിട്ടിയിരുന്നില്ല. എന്നാല്‍ സീതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമായിരുന്നു എന്ന വിവരമാണ് പുറത്തുവന്നത്. ഇതോടെ സീതയുടെ മരണത്തില്‍ വൈരുദ്ധ്യമൊഴി നല്‍കിയ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ വനംവകുപ്പ് നടത്തുന്ന ശ്രമമാണ് ഇതെന്നാണ് സീതയുടെ ഭര്‍ത്താവിന്റെ ആരോപണം.വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *