നിലമ്പൂർ ; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നാളെ നടക്കും.വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് .പ്രചാരണം അവസാന ലാപ്പിലേക്കു എത്തും തോറും മുന്നണികൾ ആവേശത്തിലാണ്. ബുധനാഴ്ച നിശബ്ദ പ്രചാരണം നടക്കും. ഈ മാസം 23 നു തിരഞ്ഞെടുപ്പ് ഫലം പുറത്തറിയാം .
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഒട്ടാകെ ആവേശത്തിലാണ് .എവിടെയും ചൂട് പിടിച്ച തിരഞ്ഞെടുപ്പ് ചർച്ചകൾ .സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾ പറഞ്ഞാണ് യുഡിഎഫിനെ വോട്ടുപിടിത്തം. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധം പറഞ്ഞാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത് .ബിജെപി സ്ഥാനാർഥി മോഹൻ ജോർജും സ്വതന്ത്രനായ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ്
പി വി അൻവറും പ്രചാരണ രംഗത്ത് സജീവമാണ് .
നിലമ്പൂർ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മണ്ഡലം പിടിക്കും എന്ന് തന്നെയാണ് യു ഡി എഫിന്റെ ഉറച്ച പ്രതീക്ഷ.എന്നാൽ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് വന്നതോടെ കളം മാറിയിരിക്കുകയാണ് .സ്വരാജ് വിജയിക്കും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത് .സ്വരാജിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മണ്ഡലത്തിലെത്തി പ്രചാരണം നടത്തിയിരുന്നു.