ഇത്തിരി കടന്നു പോയി ; ഖേദമുണ്ടെന്നു ഇലോണ്‍ മസ്ക്; ട്രംപിനെതിരെ താൻ എക്സില്‍ പോസ്റ്റ് ചെയ്തതിൽ ഖേദം പ്രകടിപ്പിച്ചു മസ്ക്

യു എസ് എ : യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ താൻ എക്സില്‍ പോസ്റ്റ് ചെയ്ത ചില കുറിപ്പുകള്‍ അല്‍പം കടന്നുപോയെന്ന് ശതകോടീശ്വൻ ഇലോണ്‍ മസ്ക്. കഴിഞ്ഞയാഴ്ച ട്രംപിനെ കുറിച്ച്‌ എഴുതിയ ചില പോസ്റ്റുകളില്‍ താൻ ഖേദിക്കുന്നുവെന്ന് ഇലോണ്‍ മസ്ക് പുതിയ കുറിപ്പില്‍ പറയുന്നു. ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങള്‍ക്കു പിന്നാലെയാണ് മസ്കും ട്രംപും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഭരണമികവ് വിലയിരുത്താനുള്ള സർക്കാർ വകുപ്പിന്‍റെ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ട്രംപിനു നേരെ രൂക്ഷ പ്രതികരണങ്ങളുമായി മസ്ക് രംഗത്ത് വന്നിരുന്നു.

ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ പ്രതിയായ പീഡന കേസില്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പേരുണ്ടെനന്നായിരുന്നു എക്സിലെ പോസ്റ്റ് . ഇത് വലിയ വിവാദം സൃഷ്ടിച്ചു. തുടർന്ന് ട്രംപ് ശക്തമായ നടപടികളും വിമർശനങ്ങളുമായി മുന്നോട്ടു വന്നു.സ്ഥിതി വഷളാകും എന്ന് തോന്നിയ മസ്ക് പോസ്റ്റ് പിൻവലിച്ചു. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ മസ്ക് ഉന്നയിച്ച ആരോപണങ്ങളില്‍ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.

എപ്സ്റ്റീന്റെ ബാലപീഡന പരമ്ബരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന വിശേഷണത്തോടെയാണ് മസ്‌ക് ഈ പോസ്റ്റ് പങ്കുവെച്ചത്.

ഞായറാഴ്ച, ട്രംപ് എൻബിസിയുടെ ക്രിസ്റ്റൻ വെൽക്കറോട് സംസാരിക്കവെ , മസ്ക്കുമായുള്ള ബന്ധം നന്നാക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ സഹായിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി .

Leave a Reply

Your email address will not be published. Required fields are marked *