ലണ്ടൻ :നമ്മടെ നാടൻ വാറ്റ് മണവാട്ടിക്കു അങ്ങ് ലണ്ടനിൽ നടന്ന മത്സരത്തിൽ വെങ്കലമെഡൽ. ബിവറേജ് ട്രേഡ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച മത്സരത്തിൽ ലോകത്തെ വിവിധ മദ്യ ബ്രാൻഡുകലെ പിന്തള്ളിയാണ് ലണ്ടൻ മത്സരത്തിൽ മണവാട്ടി വെങ്കലമെഡൽ ചൂടിയത്.
ഇൻറർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ് കോമ്പറ്റീഷൻ , സ്പിരിറ്റ് ബ്രോസ് 2005 തുടങ്ങിയ സുപ്രധാനമായ രണ്ടു പുരസ്കാരങ്ങളാണ് മണവാട്ടി സ്വന്തമാക്കിയത്. നിറമോ കൊഴുപ്പ് മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് മണവാട്ടി പുരസ്കാരത്തിന് അർഹയായത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരമ്പരാഗതരീതിയിൽ വാറ്റിയെടുക്കുന്ന മണവാട്ടിയിൽ 44% ആണ് ആൽക്കഹോളിക് അളവ് .
കൊച്ചി സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച ലണ്ടൻ ബാരൻ കമ്പനിയാണ് മണവാട്ടി നിർമ്മിക്കുന്നത്. നിരവധി വിദേശ മദ്യ ബ്രാൻഡുകലെ പിന്തള്ളിയാണ് നമ്മുടെ നാടൻ വാറ്റ് നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രിസർവേറ്റീകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ തീർത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാന് മണവാട്ടിയെ വിദേശിക ജനകീയമാക്കിയത്. അന്നജം,കൊഴുപ്പ് ,മധുരം എന്നിവ ഒട്ടുമില്ല എന്ന പ്രത്യേകതയും മണവാട്ടിക്ക് ഉണ്ട് .നൂറ്റാണ്ടുകളായി ചാരായം വാറ്റ് പ്രാദേശികതലത്തിൽ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിന് അവലംബിക്കുന്നത് .
രണ്ടെണ്ണം അടിച്ചാൽ കല്യാണപെണ്ണിനെപ്പോലെ നാണം കുണുങ്ങി നില്കുന്നത് കണ്ടാൽ ‘മണവാട്ടി ആണോ’ എന്നൊരു നാടൻ പ്രയോഗം നിലവിലുണ്ട്. നമ്മുടെ നാടൻ വാറ്റ് ആഗോള മദ്യ പ്രേമികളുടെ ഇടയിൽ താരമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.