കൊച്ചി : കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍, കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം.
നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവില്‍ പ്രാധാന്യം നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ തീരുമാനം. അത് ഇൻ ഷുറന്‍സ് ക്ലെയ്മിന് സഹായകരമാകും. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കമ്പനിക്ക് അനുകൂല പരാമര്‍ശം. എംഎല്‍സി എല്‍സ കപ്പല്‍ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ഏജന്‍സി വഴി ക്ലെയിം തീര്‍പ്പാക്കുന്നതിന് കേരളവുമായി സഹകരിക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്.
Previous Postമുംബൈ-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് മുംബൈയില്‍ ആറുപേർ മരിച്ചു.Next Postതന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതേ; ഇനീം തെറ്റ് ചെയ്യും ; സ്നേഹം കിട്ടാത്തോണ്ടാ പല ബന്ധങ്ങൾക്ക് ശ്രമിച്ചത് -വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ രേഷ്മ