കൊച്ചി: കേരള സർവകലാശാല ഭരണ പ്രതിസന്ധിയിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.മികവിനായി മുന്നോട്ടു കൊണ്ടു പോകേണ്ട കേന്ദ്രങ്ങൾ സർവകലാശാലയിൽ സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് വിമർശനം.ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവർ സർവകലാശാലയെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. സർവകലാ ശാലയിലെ പ്രതിസന്ധിയെ
വളരെയധികം വേദനയോടെ കാണുന്നത്. സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ദുഃഖമുണ്ട്.
മുൻപ്ഇരുന്ന ഗവർണർ ചെയ്തുവച്ചതിൻ്റെ തുടർച്ചയാണോ ഇപ്പോഴുള്ളതെന്ന ചോദ്യത്തിന് ഇപ്പോൾ അതിനേക്കാൾ കടുപ്പത്തിലായെന്നായിരുന്നു മന്ത്രിയുടെ മറുപടി.സിൻഡിക്കറ്റ് നിയമന അധികാരമുള്ള സംവിധാനമാണ്.സെനറ്റാണ് സർവകലാശാലയുടെ പരമോന്നത സമിതി.വൈസ് ചാൻസലർ റജിസ്ട്രാറെ നിയമിക്കുന്ന ആളല്ല.
റജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കറ്റാണ്.റജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്.
വൈസ് ചാൻസലർമാർ
തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്
ശരിയായി നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.
ഗവർണർ സിൻഡിക്കറ്റിനെ പിരിച്ചുവിടുമെന്ന് ഭീഷണി ഉണ്ടല്ലോ എന്ന ചോദ്യത്തിന്
വരുമ്പോൾ കാണാമെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിൻ്റെ മറുപടി.