ഗാസ: ഗാസയിൽ ഭക്ഷണവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന നാല്പത്തിയഞ്ചു പലസ്തീനികള്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പരിക്കേറ്റവരെ നാസര്‍ ആശുപത്രിയിലേക്ക് മാറ്റി.ആശുപത്രി മുഴുവൻ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരാണെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.എന്നാൽ സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.