ഇസ്ഫഹാന്‍ ആണവകേന്ദ്രത്തില്‍ ബോംബിങ്, സയീദ് ഇസാദിയെ വധിച്ചെന്ന് ഇസ്രായേല്‍

റാന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രമായ ഇസ്ഫഹാനില്‍ ഡ്രോണ്‍ ആക്രണം നടത്തി ഇസ്രായേല്‍. മധ്യ ഇറാനിയന്‍ നഗരമായ ഇസ്ഫഹാനില്‍ ആണവ ഇറാന്റെ മര്‍മപ്രധാന ആണവ കേന്ദ്രവും പ്രധാന വ്യോമതാവളം, ഡ്രോണ്‍ ഫാക്ടറികള്‍, സൈനിക ഉല്‍പ്പാദന യൂണിറ്റുകളടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. ആക്രമണത്തില്‍ നാശനഷ്ടം എത്രത്തോളമെന്ന് അറിവായിട്ടില്ല. ഇറാനിലെ ഇസ്ഫഹാന്‍ ആണവ കേന്ദ്രം ഇസ്രായേല്‍ ലക്ഷ്യമിട്ടെന്നും അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയില്ലെന്നും ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ വെടിവെച്ചിട്ടതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു.
ഇറാന്റെ ആണവ റിയാക്ടറുകള്‍, പ്രത്യേകിച്ച് ബുഷെഹറിലെ വാണിജ്യ ആണവ നിലയം എന്നിവയ്ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


അതേസമയം, ക്വോമില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോറിന്റെ (ഐആര്‍ജിസി) പലസ്തീന്‍ വിഭാഗം മേധാവി സയീദ് ഇസാദി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നു കയറി നൂറുകണക്കിനാളുകളെ ബന്ദികളാക്കി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനിയന്‍ കമാന്‍ഡര്‍ സയീദ് ഇസാദി ആണെന്ന് ഇസ്രയേല്‍ നേരത്തേ ആരോപിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി ഇസാദി, ഹമാസിന് ധനസഹായം നല്‍കുകയും ആയുധം നല്‍കുകയും ചെയ്‌തെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇസാദിയുടെ മരണം ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു വലിയ നേട്ടമാണെന്നും കൊല്ലപ്പെട്ട സാധാരണക്കാര്‍ക്കും ബന്ദികള്‍ക്കുമുള്ള നീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ടെഹ്‌റാന്റെ ആണവായുധ ശേഷി വികസിപ്പിക്കാനുള്ള സാധ്യത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് വൈകിപ്പിച്ചതായി ഇസ്രയേലി വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. ഇറാനെതിരെ ഒരു ദീര്‍ഘകാല സൈനിക നടപടിയില്‍ രാജ്യം ഏര്‍പ്പെട്ടേക്കാമെന്ന് ഇസ്രയേലി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *