‘ഇസ്രായേലിന് വിവരം ചോര്‍ത്തി നല്‍കുന്നു’ വാട്‌സാപ്പ് നിരോധിച്ച് ഇസ്രായേല്‍

പൗരന്മാരോട് വാട്‌സാപ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഇറാന്‍. പൗരന്മാരുടെ ഡാറ്റ വാട്‌സാപ് ഇസ്രയേലിന് കൈമാറുന്നുവെന്ന് ആരോപിച്ചാണ് ദേശീയ മാധ്യമത്തിലൂടെയുള്ള ഇറാന്റെ വാട്‌സാപ്പ് ബഹിഷ്‌കരണ ആഹ്വാനം. എന്നാല്‍ ആരോപണം വാട്‌സാപ് നിഷേധിച്ചു. ഡാറ്റ ആര്‍ക്കും ഒരു കാരണവശാലും കൈമാറില്ലെന്നാണ് വാട്‌സാപിന്റെ പ്രതികരണം.
ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് സേവനങ്ങള്‍ നിയന്ത്രിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വാട്‌സാപ് പ്രതികരിച്ചു. ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡാറ്റ പങ്കിടുന്നില്ലെന്നും വാട്‌സാപ് അധികൃതര്‍ പറയുന്നു.
ആളുകള്‍ എവിടെയാണ് ഉള്ളതെന്ന് ട്രാക്ക് ചെയ്യുന്നില്ല. ആര്‍ക്കാണ് സന്ദേശമയയ്ക്കുന്നത് എന്നതിന്റെ ലോഗുകള്‍ സൂക്ഷിക്കുന്നില്ല. ആളുകള്‍ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല. ഇസ്രായേലിന് എന്നല്ല ഒരു സര്‍ക്കാരിനും വിവരങ്ങള്‍ നല്‍കുന്നില്ല. അയച്ചയാള്‍ക്കും ഉദ്ദേശിച്ച സ്വീകര്‍ത്താവിനും ഒഴികെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കാന്‍ പോലും കഴിയില്ല. ഇത് ഉറപ്പാക്കുന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നും വാട്‌സാപ് അധികൃതര്‍ വ്യക്തമാക്കി.
സമീപ വര്‍ഷങ്ങളില്‍, ഇറാന്‍ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരുന്നു. 2022ല്‍ വാട്‌സാപും ഗൂഗിള്‍ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. 2023 അവസാനത്തോടെയാണ് ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം എന്നിവയ്ക്കൊപ്പം ഇറാനില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സന്ദേശമയയ്ക്കാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സാപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാട്‌സാപ്പ് നിയന്ത്രിക്കുന്നത് ശരിയല്ലെന്ന ആക്ഷേപവും ഒരുഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *