ഇറാനിലെ പുതിയ സൈനിക മേധാവി മേജർ ജനറല്‍ അലി ശദ്മാനി കൊല്ലപ്പെട്ടു

ഇറാൻ : ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അല്‍ അൻബിയാ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്‌സ് മേധാവി മേജർ ജനറല്‍ അലി ശദ്മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആദ്യത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജർ ജനറല്‍ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്മാനി.

ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അല്‍ അൻബിയാ ഹെഡ്ക്വാർട്ടേഴ്‌സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജർ ജനറല്‍ അലി ശദ്മാനിയെ ദിവസങ്ങള്‍ക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. വ്യോമാക്രമണത്തില്‍ അലി ശദ്മാനിയെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് അലി ശദ്മാനിയെ ഖത്തം അല്‍ അൻബിയാ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡറായി നിയോഗിച്ചുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിറക്കിയത്. മികച്ച സേവനവും അനുഭവ പരിചയും കണക്കിലെടുത്ത് അലി ശദ്മാനിക്ക് മേജർ ജനറല്‍ പദവി നല്‍കുന്നുവെന്നും സൈനിക മേധാവി സ്ഥാനത്ത് നിയോഗിക്കുവെന്നും ഖമേനി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *