കൊച്ചി : വിവാഹ ചടങ്ങുകളിലും സർക്കാർ പരിപാടികളിലും ഹൈക്കോടതി പ്ലാസ്റ്റിക് നിരോധിച്ചു . ഒക്ടോബർ രണ്ടു മുതൽ നിരോധനം നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിവാഹ ചടങ്ങുകളിലും മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഹൈക്കോടതി നിരോധിച്ചിരിക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങൾ,ചെറിയ പ്ലേറ്റുകൾ ,സ്ട്രോ ,കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത്തിനും വിൽക്കുന്നതിനും നിരോധനം ഉണ്ട്. വിവാഹ അടക്കമുള്ള ചടങ്ങുകളിൽ ഓഡിറ്റോറിയങ്ങളിൽ, ഹോട്ടലുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പരിപാടികൾ എന്നിവയിൽ അഞ്ചു ലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വെള്ള കുപ്പികൾ ,രണ്ടു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതളപാനീയ കുപ്പികൾ , പ്ലേറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും ഡിവിഷൻബെഞ്ച് നിരോധിച്ചു.ഇത് ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കേണമെന്നും കോടതി നിർദ്ദേശിച്ചു .
സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിൽ നിരോധനം ബാധകമായിരിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നിരോധനം പ്രാബല്യത്തിലാക്കാൻ ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു .