സസ്‌പെന്‍സിനൊടുവില്‍ വി.വി. പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യാനെത്തി

അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യാനെത്തിയത് സസ്‌പെന്‍സിനൊടുവില്‍. തിരഞ്ഞെടുപ്പു ദിനത്തില്‍ രാവിലെ കണ്ണൂരിലെ കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് കുടുംബം പോയതാണ് അനിശ്ചിതത്വമുണ്ടാക്കിയത്. ഇതോടെ പ്രകാശിന്റെ കുടുംബം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന പ്രചാരണവുമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ രംഗത്തുവന്നു. എന്നാല്‍ വൈകുന്നേരത്തോടെ പ്രകാശിന്റെ കുടുംബം തിരിച്ചെത്തി വോട്ട് ചെയ്തു.
‘അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്…മിസ് യു അച്ഛാ’, എന്നാണ് ഇന്ന് രാവിലെ ഫേസിബുക്കില്‍ പ്രകാശിന്റെ മകള്‍ നന്ദന കുറിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും വി.വി. പ്രകാശിന്റെ വീട്ടില്‍ ആര്യാടന്‍ മുഹമ്മദ് എത്തിയിരുന്നില്ല. പി.വി. അന്‍വര്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം ആ്ദ്യമായി എത്തിയത് പ്രകാശിന്റെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഇടതു സ്ഥാനാര്‍ഥി എം. സ്വരാജും പ്രകാശിന്റെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ തവണ പ്രകാശ് മത്സരിച്ച തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് അദ്ദേഹത്തെ പൊതുവേദിയില്‍ അപമാനിച്ചതിന്റെ ദൃശ്യങ്ങള്‍ ഇടതു മുന്നണി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *