44ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോൾ ബ്രസീലിന്‍റെ ലോകകപ്പ് മത്സരത്തിന് വഴിയൊരുക്കി. ഇതോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 25 പോയന്‍റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍ രഹിത സമനിലയിലായിരുന്നു . അതുകൊണ്ടു തന്നെ പരാഗ്വേയ്ക്കെതിരായ മത്സരം ബ്രസീലിന് നിർണായകമായിരുന്നു.
ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോള്‍ തോല്‍വി വഴങ്ങിയ മുന്‍ ലാറ്റിനമേരിക്കൻ ചാമ്ബ്യൻമാരായ ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി.തുടര്‍ച്ചയായ മൂന്നാം ലോകകപ്പിനാണ് ചിലി യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നത്. 2018ലും 2022ലും ചിലിക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.
ഓരോ ഗോള്‍ വീതം നേടി കൊളംബിയയും അർജന്റീനയും സമനിലയിൽ പിരിഞ്ഞു.നിലവിൽ ലാറ്റിൻ അമേരിക്കൻ യോഗ്യത പട്ടികയില്‍ 35 പോയന്‍റുമായി അർജന്‍റീനയാണ് ഒന്നാംസ്ഥാനത്ത്. കൊളംബിയയുടെ ലൂയിസ് ഡയസും അർജന്‍റീനയുടെ തിയാഗോ അല്‍മേഡയുമാണ് ഗോള്‍ നേടിയത്. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് യുറുഗ്വേ യോഗ്യത പട്ടികയിലേക്കുള്ള യാത്ര തുടരുന്നു.