പതിനഞ്ചുകാരിയെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് രണ്ട് വര്‍ഷം; എട്ട് മാസം ഗര്‍ഭിണി- പതിനേഴ് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ന്ധ്രാപ്രദേശില്‍ 15 വയസ്സുള്ള പെണ്‍കുട്ടി രണ്ടു വര്‍ഷത്തിനിടെ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയായി. 14 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പതിനാല് പേര്‍ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ഗര്‍ഭിണിയാണെന്ന് മനസ്സിലായതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 17 പേരെ ശ്രീ സത്യസായി ജില്ലാ പൊലീസ് വൈകീട്ടോടെ അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായതെന്നു പെണ്‍കുട്ടി പറയുന്നു.
രണ്ടു മാസം മുന്‍പു വരെ പീഡനം നടന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. രണ്ടാഴ്ച മുന്‍പ് വരെ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. എട്ടു മാസം ഗര്‍ഭിണിയായിട്ടും എന്തുകൊണ്ടാണ് വീട്ടുകാര്‍ ഇതിനെ കുറിച്ച് മനസ്സിലാക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയേയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *