അഹമ്മദാബാദ് വിമാന അപകടം: ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞത് 45 മൃതദേഹങ്ങള്‍

അഹമ്മദാബാദ് : വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി തുടങ്ങി.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു.

248 പേരില്‍ നിന്നാണ് ഇതുവരെ ഉചഅ സാമ്പിളുകള്‍ ശേഖരിച്ചത്. അതില്‍ വിദേശികളും ഉള്‍പ്പെടും. തിരിച്ചറിഞ്ഞ പത്തോളം പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.

മകള്‍ക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത്.

അപകടത്തില്‍ മരിച്ച മലയാളി പുല്ലാട് സ്വദേശി രജിതയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളില്‍ ബന്ധുക്കള്‍ക്ക് കൈമാറും. രജിതയുടെ സഹോദരന്‍ രഞ്ജിത്ത് അഹമ്മദാബാദില്‍ തുടരുകയാണ്.

രജിതയുടെ മരണത്തില്‍ അഹമ്മദാബാദ് കേരള സമാജം അനുശോചനം രേഖപ്പെടുത്തി. ഇതുവരെ അപകടത്തില്‍ 274നടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *