അഹമ്മദാബാദ് വിമാന ദുരന്തം ,പരിക്കുകളോടെ മുൻ മന്ത്രി വിജയ് രൂപാണിയെ ആശുപത്രിയിലേക്ക് മാറ്റി; സുരക്ഷ ക്രമീകരണം ശക്തമാക്കി,മരണം 110

അഹമ്മദാബാദ് :വിമാനത്താവളത്തിന് സമീപം ഉള്ള ഐ ജി ബി കോംപ്ലെക്സിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിലാണ് വിമാനത്തിന്റെ ഒരു ഭാഗം തട്ടിയിരുന്നത്‌, 20 ജൂനിയർ ഡോക്ട്ടർമാർക്‌ പരിക്ക് പറ്റിയതായി റിപ്പോർട്ട്.
അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്.
625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. വിമാനം തകർന്നു തീ ഗോളമായ് പതിക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ പറയുന്നത്. മൃതശരീരങ്ങള് ഛിന്നഭിന്നമായി പതിച്ചു എന്നും പറയുന്നു.

വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം.

അപകടം ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനുശേഷം
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ടീം അപകട സ്ഥലത്തേയ്ക്ക്
ഗാന്ധിനഗറില്‍ നിന്ന് 90 അംഗ എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തു എത്തി
വിമാനത്താവളത്തിൽ പുക നിറഞ്ഞത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു

ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവുമടക്കം 254 പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കായി ഒന്നിലധികം ഫയർ എഞ്ചിനുകളും ആംബുലൻസുകളും അപകടസ്ഥലത്തേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *