ജസ്റ്റിന്‌റെ കൊലപാതകം; പ്രതികളെ പിടികൂടി; മദ്യലഹരിയില്‍ പ്രതികള്‍ പൊലീസിനെ ആക്രമിച്ചു

തിരുവനന്തപുരം: ഇടപ്പഴിഞ്ഞിയിലെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ പ്രതികൾ പിടിയിൽ . മ്യൂസിയം പൊലീസ് പ്രതികളെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ചു. ഡല്‍ഹി സ്വദേശി ദില്‍കുമാര്‍, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിഴിഞ്ഞം എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം സത്യനേശന്റെ മകളുടെ ഭര്‍ത്താവാണ് ജസ്റ്റിന്‍ രാജ്.

കേരള കഫേയുടെ നാല് പാര്‍ട്ട്ണര്‍മാരില്‍ ഒരാളാണ് ജസ്റ്റിന്‍. ജസ്റ്റിനാണ് എല്ലാദിവസവും രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറക്കുന്നത്. എട്ട് ജീവനക്കാരാണ് ജസ്റ്റിന്‌റെ ഹോട്ടലിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രതികളും ഹോട്ടലില്‍ എത്തിയിരുന്നില്ല.ജോലിക്ക് വരാത്ത വിഷയത്തില്‍ ജസ്റ്റിനും കൊലപാതകികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു . ഇവരെ തിരക്കി ജസ്റ്റിന്‍ ഇടപ്പഴിഞ്ഞിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ സുഹൃത്തിന്‌റെ സ്‌കൂട്ടറില്‍ പോവുകയായിരുന്നു. ഏറെ നേരെമായിട്ടും ജസ്റ്റിനെ കാണാതായതിനെ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ജസ്റ്റിനെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ രാജ് ഇടപ്പഴഞ്ഞിയില്‍ വരാന്‍ ഉപയോഗിക്കുന്ന സ്‌കൂട്ടർ കണ്ടുകിട്ടിയിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *