കൊച്ചി :ഡാർക്ക് നെറ്റ് ലഹരി കേസിൽ പ്രതികളെ നാല് ദിവസത്തേക്ക് എൻ സി ബി കസ്റ്റഡിയിൽ വിട്ടു.മുഖ്യ പ്രതി എഡിസൻ, രണ്ടാം പ്രതി അരുൺ തോമസ്, എഡിസൻ്റെ കൂട്ടാളി ഡിയോൾ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത് പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.
വിപുലമായ നെറ്റ്വർക്ക് ആണ് ഇവരുടേത് എന്നാണ് എൻസിബി കരുതുന്നത്. മുഖ്യപ്രതി എഡിസൺ ബാബു, അരുൺ തോമസ്, ഡിയോൾ എന്നിവർ ഒരുമിച്ചു പഠിച്ചവരാണ്. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ കോളേജിലാണ് മൂവരും പഠിച്ചത്. ഡിയോൾ ആണ് എഡിസണെ ലഹരിയിടപാടുകളിലേക്ക് കൊണ്ടുവന്നത് എന്നാണ് സൂചന. ഡിയോളിന് ഓസ്ട്രേലിയയിൽ അടക്കം ലഹരിയിടപാട് ഉണ്ടായിരുന്നു. ഇതിലൂടെ അയാൾ കോടികൾ സമ്പാദിച്ചിരുന്നു. എഡിസണെയും ലഹരിയിടപാട് ലോകത്തെക്കെത്തിച്ചത് ഡിയോൾ ആണെന്നാണ് എൻസിബിയുടെ നിഗമനം
.