കൗണ്ടിങ് സെന്ററിന് പുറത്ത് ആവേശക്കടൽ തീർത്ത് യുഡിഫ്, ലീഗ് പ്രവർത്തകർ;താൻ പിടിച്ചത് യുഡിഎഫിന്റെ വോട്ട് അല്ലെന്ന് പി.വി അൻവർ

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൽ ഒൻപതു റൗണ്ട് പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിച്ച യുഡിഫ്, ലീഗ് പ്രവർത്തകർ കൗണ്ടിങ് സെന്ററിന് പുറത്ത് ആവേശക്കടൽ തീർത്തു. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.

2021 ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 2021ൽ യുഡിഎഫിന് 4,770 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 3614 വോട്ടായി കുറഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായി പിവി അൻവർ മത്സരിച്ചപ്പോൾ 4895 വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എൽ‍ഡിഎഫ് വോട്ട് 3195 ആയി കുറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 6000 കടന്നു.

തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്. അതേ സമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ എഫക്ട്. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തുമ്പോഴും പതിനായിരം വോട്ട് എന്ന പ്രതീക്ഷിത വോട്ട് മറികടന്നിരിക്കുകയാണ് അൻവർ. 10469 വോട്ടിലധികം നിലവിൽ അൻവർ നേടിയിട്ടുണ്ട്.

താൻ പിടിച്ചത് യുഡിഎഫിന്റെ വോട്ട് അല്ലെന്ന് പി.വി അൻവർ പറഞ്ഞു .പിണറായിസത്തിനെതിരെയാണ് തൻ്റെ തെരഞ്ഞെടുപ്പിലെ പ്രതിഷേധം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മലയോര മേഖലയിലെ മുഴുവൻ കർഷക തൊഴിലാളികളിൽ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായി ഇടപെടൽ ഈ മേഖലയിൽ ഉണ്ടാക്കുമെന്ന് പി.വി അൻവർ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവർ പിടിച്ച വോട്ട് 10000 കടന്നുതോടെ അൻവറിന്റെ വീട്ടിൽ ആഹ്ലാദം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *