കൊച്ചി : രാജ്യത്ത് ഏറ്റവും വലിയ സമ്മാനതുക നൽകിയിരുന്ന ജെസിബി സാഹിത്യപുരസ്കാരം നിർത്തലാക്കിയെന്ന് റിപ്പോർട്ട്. ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷൻ നൽകിയിരുന്ന പുരസ്കാരത്തിന് 25 ലക്ഷം രൂപയായിരുന്നു സമ്മാന തുക. 25ലക്ഷം രൂപക്ക് പുറമേ ശിൽപവും ഉൾപ്പെടുന്നതായിരുന്നു അവാർഡ്. മാർച്ച് ആദ്യവാരത്തോടെ ഇംഗ്ലീഷിൽ എഴുതിയ അല്ലെങ്കിൽ ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഫിക്ഷൻ കൃതികളാണ് പുരസ്കാരത്തിനായി ക്ഷണിക്കാറുള്ളത്.
എന്നാൽ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഇത്തവണ പുരസ്കാരത്തിനായി കൃതികൾ ക്ഷണിക്കുന്നതിന് യാതൊരു അറിയിപ്പുകളും ഉണ്ടായില്ല. 2018ലാണ് ആദ്യ ജെസിബി സാഹിത്യപുരസ്കാരം നൽകിയത്. പ്രഥമ പുരസ്കാരം മലായാളി എഴുത്തുകാരൻ ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ലഭിച്ചത്.