ഡൽഹി : വിമാന യാത്ര നടപടികളിൽ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാർക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നു എയർഇന്ത്യയോടു ഡിജിസിഎ ആവശ്യപ്പെട്ടു . ജീവനക്കാരെ ഷെഡ്യൂൾ ചെയ്യുന്നതുൾപ്പെടെ വീഴ്ച വരുത്തിയതിനാൽ ആണ് എയർ ഇന്ത്യയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത് .
ബംഗളൂരുവിൽ നിന്നും ലണ്ടനിലേക്ക് മെയ് 16 നും 17 നും സർവീസ് നടത്തിയ ഫ്‌ളൈറ്റുകൾ 10 മണിക്കൂർ സമയപരിധി ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നതു . 2019ലെ സിവിൽ ഏവിയേഷൻ നെറ്റിൽ നിയമത്തിൻറെ ലംഘനമാണിത്. സർവീസ് നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും എയർഇന്ത്യയോട് ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുകയാണ് 10 ദിവസത്തിനുള്ളിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നും അവരെ ജീവനക്കാരെ ഷെഡ്യൂളിൽ ചെയ്യുന്ന ഉൾപ്പെടെയുള്ള നടപടികൾ നിന്നും മാറ്റി നിർത്തണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു.