ട്രംപിന് നോബല്‍ പ്രൈസ് ശുപാര്‍ശ ചെയ്ത് പാക്കിസ്ഥാന്‍, ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ട്രംപ്

ടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ നടത്തിയ ‘നിര്‍ണ്ണായക നയതന്ത്ര ഇടപെടലിന്’ 2026 ലെ സമാധാന നോബല്‍ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. ‘2026 ലെ സമാധാന നോബല്‍ സമ്മാനത്തിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിനെ ശുപാര്‍ശ ചെയ്യുന്നു’ എന്ന തലക്കെട്ടോടെ എക്സിലെ ഒരു പോസ്റ്റിലാണ് പ്രഖ്യാപനം വന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ തിങ്കളാഴ്ച ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞ ഒരു ഉടമ്പടിയും ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് നോബല്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ട്രംപിനോട് ചോദിച്ചതിന് ശേഷമാണ് നാമനിര്‍ദ്ദേശം വന്നത്.
ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചെങ്കിലും സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിച്ചതിന്റെ ബഹുമതി ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിനോ റഷ്യ-ഉക്രെയ്ന്‍, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ തടയുന്നതിനുള്ള തന്റെ ശ്രമങ്ങള്‍ക്കോ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ ട്രംപ് ഖേദം പ്രകടിപ്പിച്ചു. ‘എനിക്ക് നാലോ അഞ്ചോ തവണ അത് ലഭിക്കേണ്ടതായിരുന്നു. അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല, സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല’ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *