ഇറാനിലുണ്ടായ ശക്തമായ ഭൂചലനം ആണവ പരീക്ഷണമെന്ന് അഭ്യൂഹം

റാനില്‍ ഇന്നലെയുണ്ടായ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണവ പരീക്ഷണത്തിന്റെ പ്രകമ്പനമാണെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ടെഹ്റാന്‍ ആണവായുധം പരീക്ഷിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കാണ് ഭൂകമ്പം ഇപ്പോള്‍ തുടക്കമിട്ടത്. ഇത് വ്യാപകമായ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
ബഹിരാകാശ, മിസൈല്‍ സമുച്ചയമുള്ള ഒരു നഗരത്തിനടുത്താണ് ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെംനാന്‍ നഗരത്തിന് ഏകദേശം 27 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് തസ്‌നിം ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്തു.
ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് ടെഹ്റാന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ ശനിയാഴ്ച പുലര്‍ച്ചെ ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പുലര്‍ച്ചെ, തെക്കന്‍ ലെബനീസ് നഗരമായ നഖൗറയ്ക്ക് സമീപമുള്ള ഒരു ഹിസ്ബുള്ള ‘ഇന്‍ഫ്രാസ്ട്രക്ചര്‍ സൈറ്റില്‍’ ഇസ്രായേല്‍ നാവികസേന ആക്രമണം നടത്തി. പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെയും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ടതായി സൈന്യം പറഞ്ഞു, അതേസമയം ഹൈഫയിലും ബീര്‍ഷെബയിലും ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചു. കുറഞ്ഞത് 19 ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായും ഇറാന്റെ മനുഷ്യാവകാശ ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇറാനില്‍ 657 പേര്‍ മരിക്കുകയും 2,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *