അതൃപ്തി പരസ്യമാക്കി ശശി തരൂര്‍, നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല

നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് ക്ഷണിക്കാതിരുന്നതിലെ അതൃപ്തി തിരഞ്ഞെടുപ്പു ദിനത്തില്‍ പരസ്യമാക്കി ശശി തരൂര്‍. കേരളത്തില്‍ എത്തിയപ്പോഴും മറ്റു മെസ്സേജുകള്‍ ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മിസ്സ് കാള്‍ പോലും ആരും അടിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്. കേരളത്തിന് പുറത്തായിരുന്നു. തിരിച്ചു കേരളത്തില്‍ എത്തിയപ്പോഴും മറ്റു മെസ്സേജുകള്‍ ഒന്നും കിട്ടിയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥിയാണ് നിലമ്പൂരില്‍. നിലമ്പൂരില്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. നിലമ്പൂരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ പ്രചാരണത്തിന് പോയെനെ. എനിക്ക് പ്രത്യേകിച്ച് ക്ഷണം വേണമെന്നില്ല. പക്ഷേ പ്രോഗ്രാം സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ അറിയിക്കുമല്ലോ.
നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്. എന്റെ ലൈന്‍ മാറിയിട്ടില്ല. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ്. മറ്റു വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല. ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല. താന്‍ എവിടെയ്ക്കും പോകുന്നില്ല. കോണ്‍ഗ്രസ് അംഗമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *