ഡൽഹി : തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ തയ്യാറാക്കുന്ന വാർത്താ റിപ്പോർട്ട് വീഡിയോ മലയാളത്തിൽ വ്യാപകമാകുന്നു.
ഗൂഗിളിന്റെ വിഇഒ 3 (veo 3) എഐ മോഡല്‍ അടിസ്ഥാനമാക്കിയുള്ള തേഡ് പാർട്ടി ആപ്പുകളും മറ്റ് എഐ മോഡലുകളുമാണ് ഈ വീഡിയോകള്‍ക്കു പിന്നില്‍. അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുള്ള പല വീഡിയോകളും കൂട്ടത്തിലുണ്ട്.
കൗതുകത്തേക്കാളേറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് ഈ എഐ ചതിക്കുഴികള്‍. ഇവ സത്യമെന്ന് വിശ്വസിച്ച് പങ്കിടുകയും കമന്റിടുകയും ചെയ്യുന്നതില്‍ മുതിർന്നവരാണ് കൂടുതല്‍. യഥാർഥമെന്ന് തോന്നുംവിധമുള്ള വീഡിയോകളാണെല്ലാം. ചാനലില്‍ വാർത്ത വായിക്കുന്നതും റിപ്പോർട്ടുചെയ്യുന്നതുമായ വീഡിയോകള്‍ വലിയരീതിയില്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.ചിലതില്‍ അപ്ലോഡ് ചെയ്യുന്ന പേജുകളുടെ പേരില്‍ത്തന്നെ എഐ എന്നുണ്ടാകും.
അതിശയോക്തി കലർന്ന കാര്യങ്ങള്‍ വീഡിയോയില്‍ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. എഴുത്തിലുള്ള പ്രശ്നം, അസാധാരണമായ നിറം, ചലനങ്ങളിലെ വ്യത്യാസം എന്നിവയിലൂടെ ഒരുപരിധിവരെ മനസ്സിലാക്കാൻ കഴിയും. എങ്കിലും ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകൾ മൂലം പോലീസിനും, മാധ്യമപ്രവർത്തകർക്കും ഉണ്ടാക്കുന്ന തലവേദനകൾ ചെറുതല്ല. യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിലുള്ള വീഡിയോകൾ കൃത്യമാണോ അല്ലയോ എന്ന് കണ്ടെത്തേണ്ട ചുമതല കൂടി ഇപ്പോൾ ഇവരുടെ ജോലിയായി മാറിയിട്ടുണ്ട്