ലണ്ടൻ :ചെൽസിയുടെ വിംഗർ മിഖായ്‌ലൊ മുഡ്രിക്കിന് നാലുവർഷം വിലക്ക് കിട്ടിയേക്കും. ചെൽസി വിംഗർ മിഖായ്‌ലൊ മുഡ്രിക്കിനെതിരെ ആൻറി ഡോപ്പിംഗ് നിയമലംഘനം ആരോപണം സ്ഥിരീകരിച്ചു. . ഫുട്ബോൾ അസോസിയേഷൻ( എഫ് എ_ നടത്തിയ പരിശോധനയിൽ സംശയകരമായ ഫലം കണ്ടെത്തിയതിനെത്തുടർന്നാണിത്.
2024 ഡിസംബർ മുതൽ താൽക്കാലികമായി സസ്പെൻഷനിലുള്ള 24 വയസ്സുകാരനായ യുക്രേനിയൻ താരം ഇപ്പോൾ നാലു വർഷം വരെ ഫുട്ബോളിൽ നിന്ന് വിലക്ക് നേരിടാൻ സാധ്യതയുണ്ട്. 2023 ൽ 62 ദശലക്ഷം പൗണ്ട് വരെ വിലമതിക്കുന്ന കരാറിൽ ചെൽസിയിൽ ചേർന്ന താരം നിരോധിത പദാർത്ഥം അറിഞ്ഞുകൊണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് നേരത്തെ പരിശോധനാ ഫലങ്ങളെ തുടർന്ന് അഭിപ്രായപ്പെട്ടിരുന്നു. നിരോധിത പദാർത്ഥങ്ങളുടെ സാന്നിധ്യവും ഉപയോഗവുമായി ബന്ധപ്പെട്ട ആൻറി ഡോപ്പിംഗ് കേസുകളിളെ മൂന്ന് ,നാല് വകുപ്പുപ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത് എഫ് എ ബുധനാഴ്ച സ്ഥിരീകരിച്ചു. നിയമങ്ങളനുസരിച്ച് നിയമലംഘനം മനപൂർവ്വം ആയിരുന്നില്ല എന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് നാലു വർഷം വരെ വിലക്ക് ലഭിക്കും.