നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ ഇന്ത്യയും കാനഡയും ധാരണയായി

ഇന്ത്യയിലും കാനഡയിലും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കും. ധാരണ ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍.


സ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വഷളായ കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു. ഇന്ത്യയിലും കാനഡയിലും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാന്‍ ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
ഇന്ത്യയും കാനഡയും പരസ്പരം തലസ്ഥാനങ്ങളിലേയ്ക്കുള്ള അംബാസഡര്‍മാരെ തിരികെ എടുക്കാന്‍ സമ്മതിച്ചു. ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് രണ്ട് പ്രധാനമന്ത്രിമാരും സമ്മതിച്ചു. ജനാധിപത്യം, സ്വാതന്ത്ര്യം,നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളില്‍ ഇന്ത്യയും കാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നു എന്നും പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ഒരു ദശാബ്ദത്തിനു ശേഷമാണ് മോദി കാനഡയിലെത്തുന്നത്.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. പരസ്പരം കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് തിരിച്ചടിയായിരുന്നു. ട്രൂഡോ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കാനഡയിലെ ഖലിസ്ഥാന്‍ വാദികള്‍ അവസരം പരമാവധി മുതലെടുക്കുകയും ചെയ്തു.
കാനഡയിലെ ഭരണമാറ്റത്തെ തുടര്‍ന്ന് മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയാകുകയും വിദേശകാര്യമന്ത്രിയായി ഇന്ത്യന്‍ വംശജ വരികയും ചെയ്തതിനെ തുടര്‍ന്നാണ് നയതന്ത്ര സംഘര്‍ഷത്തിന് അയവുണ്ടായത്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതോടെ നയതന്ത്ര ബന്ധം പഴയരീതിയിലേക്ക് തിരിച്ചെത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *