ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ യശസ്വി ജെയ്‌സ്വാള്‍ നയിക്കും

ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ കോച്ചും താരവുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിനു പിന്നാലെ യുവതാരങ്ങളുമായാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നത്.
രവി ശാസ്ത്രിയുടെ ടീമില്‍ യശസ്വി ജയ്‌സ്വാളാണ് ക്യാപ്റ്റന്‍. ഓപ്പണറായി ജയ്‌സ്വാളിനൊപ്പം കെ.എല്‍. രാഹുലിനെയാണ് രവി ശാസ്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ടീമിലെ പരിചയസമ്പന്നനായ താരമാണ് രാഹുലെന്നും കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഓപ്പണറായി രാഹുല്‍ സെഞ്ചുറി നേടിയെന്നും ഇത്തവണയും രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം നമ്പറില്‍ യുവ താരം സായ് സുദര്‍ശനും നാലാം നമ്പറില്‍ ശുഭ്മന്‍ ഗില്ലും. അഞ്ചാം സ്ഥാനത്ത് മലയാളി താരം കരുണ്‍ നായരും ആറാം നമ്പറില്‍ രവീന്ദ്ര ജഡേജയും കളിക്കും. ബൗളിങ്ങിനാണ് പ്രധാന്യം നല്‍കുന്നതെങ്കില്‍ ശാര്‍ദൂല്‍ ഠാക്കൂറിനെയും ബാറ്റിങ്ങിനാണ് പ്രധാന്യം നല്‍കുന്നതെങ്കില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഏഴാം നമ്പറില്‍ പരിഗണിക്കാമെന്ന് ശാസ്ത്രി പറഞ്ഞു.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന പേസര്‍മാരെയും രവി ശാസ്ത്രീ ടീമില്‍ ഉള്‍പ്പെടുത്തി. ലീഡ്‌സിലെ സാഹചര്യം അനുസരിച്ച് പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അര്‍ഷ്ദീപ് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *