വിമാന ദുരന്തം :ഡി ൻ എ പരിശോധന തുടരും; 135 പേരെ തിരിച്ചറിഞ്ഞു ;ബ്ലാക്ക് ബോക്സിന്റെ പരിശോധനയും ഇന്ന് തുടരും

അഹമ്മദാബാദ് : അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുന്നു. ഇതുവരെ 135 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബുകളിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇരുപതോളം ഫോറൻസിക് വിദഗ്ധരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. തിരിച്ചറിഞ്ഞ 101 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയുടെതടക്കം ഇനിയും മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.അപകടത്തിൽപ്പെട്ട വിമാനം പറത്തിയ പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന അമേരിക്കൻ സംഘം ഇന്നും സ്ഥലത്ത് പരിശോധന നടത്തി. ബ്ലാക്ക് ബോക്സിന്റെ പരിശോധനയും ഇന്ന് തുടരും.ബോയിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടാറ്റ സൺസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.
ഗുരു ഗ്രാമിലെ എയർ ഇന്ത്യ ആസ്ഥാനത്ത് വച്ചാണ് ബോയിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റെഫാനി പോപ്പും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരും കൂടിക്കാഴ്ച നടത്തിയത്.

അപകടം ഉണ്ടായ അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക് വിമാന സർവീസ് എയർ ഇന്ത്യ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എ ഐ 171ന് പകരം 159 എന്ന നമ്പർ നൽകിയ വിമാനം സാങ്കേതിക തകരാർ മൂലം സർവീസ് നടത്താൻ കഴിഞ്ഞില്ല.യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *