സഹപാഠിയെ കെട്ടിയിട്ട് വിദ്യാര്‍ഥിനിയെപത്തുപേര്‍ കൂട്ടബലാല്‍സംഗം ചെയ്തു

പത്ത് യുവാക്കള്‍ അറസ്റ്റില്‍

ഒഡിഷയില്‍ സഹപാഠിയായ സുഹൃത്തിനൊപ്പം കടല്‍ത്തീരം സന്ദര്‍ശിക്കാനെത്തിയ കോളേജ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂര്‍ ബീച്ചിന് സമീപാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു പ്രതികള്‍ യുവതിയെ മാറി മാറി ബലാല്‍സംഗത്തിനിരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെല്ലാം ഹിഞ്ചിലിക്കട്ട് പ്രദേശവാസികളാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി അടുത്തുള്ള ജില്ലയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിനിയാണെന്നും ബെര്‍ഹാംപൂരിലെ ഒരു സ്വകാര്യ മെസ്സില്‍ താമസിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗഞ്ചാം ജില്ലയില്‍ ഗേപാല്‍പുര്‍ കടല്‍ത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ഇരുവരും. ഞായറാഴ്ച രാത്രി 8:30 ഓടെ ബീച്ചില്‍ ഇരുവരും ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ബൈക്കുകളിലെത്തിയ പ്രതികള്‍ ഇവരെ സമീപിക്കുകയായിരുന്നു. പ്രതികള്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ അവ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവാവിനെ വലിച്ചിഴച്ച് കൊണ്ടു പോയി മറ്റൊരിടത്ത് കെട്ടിയിട്ട ശേഷം യുവതിയെ ഊഴമിട്ട് ലൈംഗികമായി ആക്രമിച്ചത്. അവശയായ യുവതിയും സുഹൃത്തും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ വളരെയധികം ദുഃഖിതനാണെന്ന് ഉപമുഖ്യമന്ത്രി പ്രവതി പരിദ എക്സില്‍ കുറിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്രമായ അന്വേഷണത്തിനും ആവശ്യമായ നടപടികള്‍ക്കും ഉത്തരവിട്ടതായും അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *