ആറന്മുള : ആറന്മുളയിലെ വിവാദ ഭൂമിയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി കൃഷി മന്ത്രി പി. പ്രസാദ്. പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെൽപ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുൻഗണനയെന്നും പി. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
ആറന്മുളയിലെ നെൽവയലുകൾ സംരക്ഷിക്കും. നിലവിൽ ഉള്ള നിയമങ്ങൾ അനുസരിച്ച് മാത്രേ കാര്യങ്ങൾ നടക്കൂ. ഭൂമി നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫയൽ വന്നത്. ആ ലക്ഷ്യം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.ഇലട്രോണിക്‌സ് ക്ലസ്റ്റർ പദ്ധതിയുമായി കെ ജി എസ് ഗ്രൂപ്പ് ആണ് രംഗത്തെത്തിയിരിക്കുന്നത്.