കൊച്ചി : എറണാകുളത്തെ പെറ്റ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി നടനും സംവിധായകനുമായി നാദിർഷ.. വളർത്തുപൂച്ചയെ പെറ്റ് കെയർ സെന്റർ കൊന്നു എന്ന് പറഞ്ഞ് പാലാരിവട്ടം മാമംഗലത്തുള്ള എറണാകുളം പെറ്റ് ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിനെതിരെയാണ് നാദിര്‍ഷാ രംഗത്തെത്തിയത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണമാണ് പൂച്ചക്കുട്ടി ചത്തതെന്നും ഇവിടേക്ക് വളര്‍ത്തുമൃഗങ്ങളുമായി ആരും പോകരുതെന്നും നാദിര്‍ഷാ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യവാനായ വളര്‍ത്തുപൂച്ചയെ കുളിപ്പിക്കാന്‍ വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് നാദിര്‍ഷാ പറഞ്ഞു. ഒന്നുമറിയാത്ത ബംഗാളികളുടെ കൈയില്‍ കൊടുത്ത് പൂച്ചയെ അവര്‍ കൊന്നുകളഞ്ഞു. അവിടെ ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന വിവരവും വിദ്യാഭ്യാസവുമില്ലാത്ത വൃത്തികെട്ടവന്മാരുടെ കൈയില്‍ വളര്‍ത്തുമൃഗങ്ങളെ നല്‍കരുതെന്നും നാദിർഷാ പോസ്റ്റിൽ കുറിച്ചു. ആശുപത്രിക്കെതിരെ കേസ് കൊടുത്തതായും നാദിര്‍ഷായുടെ പോസ്റ്റിലുണ്ട്.
പിന്നാലെ മറ്റൊരു പോസ്റ്റില്‍ വളര്‍ത്തുപൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം നാദിര്‍ഷാ പങ്കുവെച്ചു. ‘ഈ പാവത്തിനെ കൊന്നു. പെറ്റ് ഹോസ്പിറ്റല്‍ മൃഗങ്ങള്‍’ എന്നാണ് നാദിര്‍ഷാ ചിത്രത്തിനൊപ്പം കുറിച്ചത്. ഒട്ടേറെ പേരാണ് നാദിര്‍ഷായെ ആശ്വസിപ്പിച്ചുകൊണ്ട് ഈ രണ്ട് പോസ്റ്റുകളിലുമായി നിരവധി കമന്റുകളിട്ടത്. സമാനമായ അനുഭവങ്ങളുള്ള പലരും കമന്റ് ബോക്‌സില്‍ അക്കാര്യം പങ്കുവെച്ചു.