എന്റെ പാട്ട് പഠിപ്പിക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല ;ഇതെന്റെ ജോലി : വേടൻ

കൊച്ചി :എന്റെ പാട്ട് പഠിപ്പിക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല ;ഇതെന്റെ ജോലിയാണ് എന്ന് വേടൻ .സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്റെ പാട്ട് എല്ലാവരും കേൾക്കും .താൻ മരിച്ചുപോകും മുൻപ് എവിടെയെങ്കിലും തന്നെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു .പഠിപ്പിച്ചില്ലെങ്കിലും പാട്ട് കേൾക്കാൻ എല്ലാവർക്കും കഴിയും.ഒരുപാട് ആൾക്കാർ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് താൻ പാടുന്നത് അത് കൊണ്ടുതന്നെയാണ് എതിർപ്പും ഉണ്ടാവുന്നത്. തന്റെ നിലപാടിനെതിരെയുള്ള എതിർപ്പായിട്ടാണ് ഇത് കാണുന്നത് .
ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും -വേടൻ പറഞ്ഞു.

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം ആക്ഷേപിച്ചതിനു മറുപടി നൽകുകയായിരുന്നു വേടൻ .ഭൂമി ഞാൻ വാഴുന്നിടം എന്ന വേടന്റെ പാട്ട് മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പം താരമ്യ പഠനത്തിനായാണ് സർവകലാശാല ഉൾപ്പെടുത്തിയത്.

പുലിപ്പല്ല് കേസിൽ കോടനാട് റേഞ്ച് ഓഫീസിൽ ഹാജരായ സമയത്താണ് പ്രതികരണം നടത്തിയത്. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായാണിത്. എല്ലാ വ്യാഴാഴ്ചയും ഓഫീസിൽ ഹാജരായി ഒപ്പ് രേഖപ്പെടുത്തണമെന്നാണ് നിർദേശം. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന തന്റെ പാസ്പോർട്ട് തിരിച്ച് നൽകണമെന്ന വേടന്റെ അപേക്ഷയും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കും. മുൻകൂട്ടി നിശ്ചയിച്ച നിരവധി പരിപാടികൾ വിദേശത്ത് ഉള്ളതിനാൽ പാസ്പോർട്ട് തിരിച്ച് നൽകണമെന്നാണ് വേടന്റെ അപേക്ഷയിലെ ആവശ്യം .രാജ്യം വിട്ട് പുറത്ത് പോകരുതെന്ന ജാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കേണ്ടി വന്നത്. അതേസമയം വിവാദമായ വേടന്റെ മാലയിലെ പുലിപല്ലു സംബന്ധിച്ച ഫോറൻസിക് പരിശോധന ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *