അഹമ്മദാബാദ് :വിമാന ദുരന്തത്തെ അതിജീവിച്ച രമേശ് വിശ്വാശ് കുമാർ എന്ന 38 കാരൻ എമർജൻസി വിൻഡോ വഴി രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലാണ്.അത്ഭുതങ്ങളിൽ അത്ഭുതമെന്നു തന്നെ പറയാം എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ രമേശ് എമർജൻസി എക്സിറ്റ് വഴിയാണ് രക്ഷപെട്ടത് .11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് . അഹമ്മദാബാദ് പോലീസ് വിവരം സ്ഥിരീകരിച്ചു .വിമാന അപകടം നടന്ന ഉടനെ എമർജൻസി എക്സിറ്റ് വഴി രക്ഷപെട്ടു നടന്നുനീങ്ങുന്ന ഒരാളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സഹോദരനൊപ്പം ലണ്ടനിലേയ്ക്ക് പോകുകയായിരുന്നു താനെന്ന് രമേശ് വിസ്വാഷ് മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോർട്ട് ഉണ്ട്. എല്ലാം പെട്ടെന്ന് സംഭവിച്ചുവെന്നും 30 സെക്കൻഡിനുള്ളിൽ വിമാനം തകർന്നെന്നും രമേശിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുറത്തേയ്ക്ക് തെറിച്ച് വീണെന്നും ചുറ്റും കണ്ടത് മൃതദേഹങ്ങളായിരുന്നുവെന്നും രമേശ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എമർജൻസി എക്സിറ്റ് വഴി തെറിച്ച് വീണ രമേശിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വലിയ പരിക്കുകളില്ലാത്ത രമേശ് നടന്ന് നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഹമ്മദാബാദിലെ അസർവയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് രമേശ് വിസ്വാഷ്. നേരത്തെ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്