ടേക്ക് ഓവറിനാണെന്ന് പറഞ്ഞ് ബാങ്കിൽ നിന്നും നാൽപത് ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ടു


കോഴിക്കോട് : പട്ടാപ്പകൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിലാണ് സംഭവം സംഭവം നടന്നത്. സ്കൂട്ടറിൽ എത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് കവർന്നത്.

സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. അക്ഷയ ഫൈനാൻസിയേഴ്സ് എന്ന സ്വർണ പണയ സ്ഥാപനത്തിൽ സ്വർണം പണയം വെച്ചുവെന്ന് രാമനാട്ടുകര സ്വദേശിയായ ഷിബിൻ ലാൽ എന്നയാൾ ഇസാഫ് ബാങ്കിനെ അറിയിച്ചു. 38 ലക്ഷം രൂപയോളം വില വരുന്ന സ്വർണമാണ് ഇവിടെ പണയം വെച്ചിരിക്കുന്നതെന്നും ഇസാഫിൽ പണയം വെക്കാനാണ് തനിക്ക് താത്പര്യമെന്നും ഇയാൾ വ്യക്തമാക്കി. ആ പണം അക്ഷയയിൽ അടച്ച് സ്വർണം ഇസാഫിലേക്ക് ടേക്ക് ഓവർ ചെയ്യണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് ഷിബിൻ ലാൽ ബാങ്കിനെ സമീപിച്ചത്.

ഇസാഫ് ബാങ്കിലെ ജീവനക്കാർ ഇയാൾക്ക് അക്കൌണ്ട് തുടങ്ങാൻ സഹായം ചെയ്തു. തുടർന്ന് സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ബാങ്കിലെ അരവിന്ദ് എന്ന ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പം പോവുന്നു . കൂടെ ഒരു സഹായിയും. 40 ലക്ഷം രൂപയുമായി ഇവർ അക്ഷയ ഫൈനാൻസിയേഴ്സിലെത്തുന്നു. പണവുമായി അരവിന്ദും ഷിബിൻലാലും സ്ഥാപനത്തിന് തൊട്ടുമുന്നിലെത്തിയപ്പോഴാണ് അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാങ്ക് തട്ടിപ്പറി‍ച്ച്, ഷിബിൻ ലാൽ തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടത്.

ഇത് ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നും പിന്നിൽ കൂടുതൽ പേരുണ്ടോ എന്ന് സംശയിക്കുന്നതുമായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു. ഇസാഫ് ജീവനക്കാരനായ അരവിന്ദിനെ പൊലീസ് ചോദ്യം വിശദമായ ചോദ്യം ചെയ്തു. . ഇതേ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. പക്ഷെ അവർ അന്വേഷണം നടത്തിയപ്പോൾ 40 ലക്ഷം രൂപയുടെ സ്വർണം പണയംവെക്കാനുള്ള ആസ്തി ഇയാൾക്കില്ലെന്ന് അറിഞ്ഞ് അവർ പിൻമാറുകയായിരുന്നു. തുടർന്നാണ് ഇസാഫിൽ എത്തുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഷിബിൻ ലാൽ സ്വർണം പണയം വെച്ചിട്ടേയില്ലെന്ന് വ്യക്തമായി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തട്ടിപ്പ് നടന്നത്. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിലാണ് അക്ഷയ ഫിനാസിയേഴ്സ്. സാമാന്യം തിരക്കേറിയ റോഡാണ് ഇത്. അതുകൊണ്ടു തന്നെ പ്രതിയ്ക്ക് രക്ഷപ്പെടാൻ എളുപ്പമായി. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാര്യമായ സൂചനകൾ ലഭിച്ചു എന്നാണ് വിവരം. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത് .

നേരത്തെ ഷിബിൽ ലാൽ നഗരത്തിലെ മറ്റ് ബാങ്കുകളിലും ഇതേ ആവശ്യവുമായി എത്തിയിരുന്നു. അതേതൊക്കെ ബാങ്കുകളാണെന്നും അവിടെ എത്തിയത് എപ്പോഴാണെന്നും അന്വേഷിച്ചുവരികയാണ് പൊലീസ്. പ്രതി ഒറ്റയ്ക്കല്ല തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം..

Leave a Reply

Your email address will not be published. Required fields are marked *